Job 36

1എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:

2അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം;
ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.
3ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും;
എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.
4എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം;
അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
5ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല;
അവൻ വിവേകശക്തിയിലും ബലവാൻ തന്നേ.
6അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല;
ദുഃഖിതന്മാൎക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു.
7അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല;
രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു;
അവർ എന്നേക്കും ഉയൎന്നിരിക്കുന്നു.
8അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു
കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ
9അവൻ അവൎക്കു അവരുടെ പ്രവൃത്തിയും
അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.
10അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു;
അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു.
11അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ
തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും
ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
12കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും;
ബുദ്ധിമോശത്താൽ മരിച്ചുപോകും.
13ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു;
അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല.
14അവർ യൌവനത്തിൽ തന്നേ മരിച്ചു പോകുന്നു;
അവരുടെ ജീവൻ ദുൎന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.
15അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു;
പീഡയിൽ തന്നേ അവരുടെ ചെവി തുറക്കുന്നു.
16നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു
ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു.
നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു.
17നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു;
വിധിയും നീതിയും നിന്നെ പിടിക്കും.
18കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു;
മറുവിലയുടെ വലിപ്പം ഓൎത്തു നീ തെറ്റിപ്പോകയുമരുതു.
19കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും
ശക്തിയേറിയ പരിശ്രമങ്ങൾ ഒക്കെയും മതിയാകുമോ?
20ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു
മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.
21സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു;
അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു.
22ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവൎത്തിക്കുന്നു;
അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?
23അവനോടു അവന്റെ വഴിയെ കല്പിച്ചതാർ?
നീ നീതികേടു ചെയ്തു എന്നു അവനോടു ആൎക്കു പറയാം?
24അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓൎത്തുകൊൾക;
അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു.
25മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു;
ദൂരത്തുനിന്നു മൎത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
26നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ;
അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
27അവൻ നീൎത്തുള്ളികളെ ആകൎഷിക്കുന്നു;
അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു.
28മേഘങ്ങൾ അവയെ ചൊരിയുന്നു;
മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.
29ആൎക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും
അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
30അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു;
സമുദ്രത്തിന്റെ അടിയെ മൂടുന്നു.
31ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു;
ആഹാരവും ധാരാളമായി കൊടുക്കുന്നു.
32അവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു;
പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
33അതിന്റെ മുഴക്കം അവനെയും
കന്നുകാലികൾ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.
Copyright information for Mal1910