Psalms 142

ദാവീദിന്റെ ഒരു ധ്യാനം; അവൻ ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാൎത്ഥന.

1ഞാൻ യഹോവയോടു ഉറക്കെ നിലവിളിക്കുന്നു;
ഞാൻ ഉച്ചത്തിൽ യഹോവയോടു യാചിക്കുന്നു.
2അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു;
എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു.
3എന്റെ ആത്മാവു എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ
നീ എന്റെ പാതയെ അറിയുന്നു.
ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്കു ഒരു കണി ഒളിച്ചുവെച്ചിരിക്കുന്നു.
4വലത്തോട്ടു നോക്കി കാണേണമേ;
എന്നെ അറിയുന്നവൻ ആരുമില്ലല്ലോ.
ശരണം എനിക്കു പോയ്പോയിരിക്കുന്നു;
എന്റെ പ്രാണന്നു വേണ്ടി ആരും കരുതുന്നില്ല.
5യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു;
നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്തു
എന്റെ ഓഹരിയും ആകുന്നു എന്നു ഞാൻ പറഞ്ഞു.
6എന്റെ നിലവിളിക്കു ചെവി തരേണമേ.
ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു;
എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ
അവരുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ.
7ഞാൻ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യേണ്ടതിന്നു
എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ;
നീ എന്നോടു ഉപകാരം ചെയ്തിരിക്കയാൽ
നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.
Copyright information for Mal1910