Psalms 110

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 aയഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു:
ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം
നീ എന്റെ വലത്തുഭാഗത്തിരിക്ക.

2നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും;
നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.

3നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു;
വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു
യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.

4 bനീ മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ
എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.

5നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.
6അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും;
അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും;
അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.

7അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും;
അതുകൊണ്ടു അവൻ തല ഉയർത്തും.
Copyright information for MalSC