Psalms 112


1യഹോവയെ സ്തുതിപ്പിൻ;
യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ
ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.

2അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും;
നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.

3ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും;
അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.

4നേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു;
അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.

5കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും;
വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും.

6അവൻ ഒരു നാളും കുലുങ്ങിപ്പോകയില്ല;
നീതിമാൻ എന്നേക്കും ഓർമ്മയിൽ ഇരിക്കും.

7ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല;
അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചു ഉറെച്ചിരിക്കും.

8അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു;
അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.

9 aഅവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു;
അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു;
അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും.

10ദുഷ്ടൻ അതു കണ്ടു വ്യസനിക്കും;
അവൻ പല്ലുകടിച്ചു ഉരുകിപ്പോകും;
ദുഷ്ടന്റെ ആശ നശിച്ചുപോകും.
Copyright information for MalSC