Psalms 113


1യഹോവയെ സ്തുതിപ്പിൻ;
യഹോവയുടെ ദാസന്മാരെ സ്തുതിപ്പിൻ;
യഹോവയുടെ നാമത്തെ സ്തുതിപ്പിൻ.

2യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ;
ഇന്നുമുതൽ എന്നെന്നേക്കും തന്നേ.

3സൂര്യന്റെ ഉദയംമുതൽ അസ്തമാനംവരെ
യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.

4യഹോവ സകലജാതികൾക്കും മീതെയും
അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയർന്നിരിക്കുന്നു.

5ഉന്നതത്തിൽ അധിവസിക്കുന്നവനായി
നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?

6ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.
7അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും
ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും ചെയ്തു;

8പ്രഭുക്കന്മാരോടുകൂടെ,
തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു.

9അവൻ വീട്ടിൽ മച്ചിയായവളെ
മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.
Copyright information for MalSC