Psalms 114


1 aയിസ്രായേൽ മിസ്രയീമിൽനിന്നും
യാക്കോബിൻഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ

2യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും
യിസ്രായേൽ അവന്റെ ആധിപത്യവുമായി തീർന്നു.

3 bസമുദ്രം കണ്ടു ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി.
4പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും
കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.

5സമുദ്രമേ, നീ ഓടുന്നതെന്തു?
യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്തു?

6പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും
കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു.

7ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ,
യാക്കോബിൻ ദൈവത്തിന്റെ സന്നിധിയിൽ വിറെക്ക.

8 cഅവൻ പാറയെ ജലതടാകവും
തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
Copyright information for MalSC