1 Samuel 2:1-10

1 aഅനന്തരം ഹന്നാ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:
എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;
എന്റെ കൊമ്പു യഹോവയാൽ ഉയർന്നിരിക്കുന്നു;
എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു;
നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു.

2യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല;
നീ അല്ലാതെ ഒരുത്തനുമില്ലല്ലോ;
നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.

3ഡംഭിച്ചു ഡംഭിച്ചു ഇനി സംസാരിക്കരുതു;
നിങ്ങളുടെ വായിൽനിന്നു അഹങ്കാരം പുറപ്പെടരുതു.
യഹോവ ജ്ഞാനമുള്ള ദൈവം;
അവൻ പ്രവൃത്തികളെ തൂക്കിനോക്കുന്നു.

4വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു;
ഇടറിയവരോ ബലം ധരിക്കുന്നു.
5സമ്പന്നർ ആഹാരത്തിന്നായി കൂലിക്കു നില്ക്കുന്നു;
വിശന്നവർ വിശ്രമം പ്രാപിക്കുന്നു;
മച്ചി ഏഴു പ്രസവിക്കുന്നു;
പുത്രസമ്പന്നയോ ക്ഷയിച്ചു പോകുന്നു.

6യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു;
പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു.

7യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു;
അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.

8അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു;
അഗതിയെ കുപ്പയിൽനിന്നു ഉയർത്തുന്നു;
പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നേ.
ഭൂധരങ്ങൾ യഹോവെക്കുള്ളവ;
ഭൂമണ്ഡലത്തെ അവയുടെമേൽ വെച്ചിരിക്കുന്നു.

9തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ കാക്കുന്നു;
ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു;
സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.

10യഹോവയോടു എതിർക്കുന്നവൻ തകർന്നു പോകുന്നു;
അവൻ ആകാശത്തുനിന്നു അവരുടെമേൽ ഇടി വെട്ടിക്കുന്നു.
യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു;
തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു;
തന്റെ അഭിഷിക്തന്റെ കൊമ്പു ഉയർത്തുന്നു.
Copyright information for MalSC